Thursday, December 23, 2010

ചന്ദ്രമതീ സോമേ ണ്ണ ന്‍ വിളിക്കുന്നു

ചന്ദ്രമതീ .. പ്രാണസഖീ... .. നീ എവിടെയാണ്? (എവിടെ പോയി പണ്ടാരമടങ്ങി എന്ന് ചോദി ക്കാന്‍ വാ തരിക്കുന്നുണ്ട്) , എത്ര നാളായി കണ്ടിട്ട്? നീ പോയതിനു ശേഷം ഇവിടെ "സ്റ്റാറ്റസ് മെസ്സേജു" എഴുതി എഴുതി എന്റെ കയ്യൊടിഞ്ഞു... മൊബൈല്‍ ഫോണില്‍ ഓരോ പ്രാവശ്യവും "ഫോണ്‍ എടുക്കട, ഫോണ്‍ എടുക്കെടാ പുല്ലേ" എന്ന റിംഗ് ടോണ്‍ മുഴങ്ങുമ്പോള്‍ അത് നീ ആയിരിക്കണേ എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിക്കും, പക്ഷെ അവിടെയും തിരിച്ചടി മാത്രം, റിംഗ് ടോണിനെ ഫോളോ ചെയ്തു വരുന്ന "പലവ്യന്ജന കടക്കാരന്റെയും,  പാല്‍ക്കാരന്റെയും  മീന്‍ കാരന്റെയും  പുളിച്ച വാക്കുകള്‍ - എന്താടാ പുല്ലേ ഫോണ്‍ എടുക്കാന്‍ ഇത്ര താമസം" . മൊബൈല്‍ തന്നെ വെറുത്തു പോകുന്നു പ്രാണ സഖീ..

"സോമ ശേഖരന്‍ പിള്ള" എന്ന എന്നെ "സോമേണ്ണാ " എന്ന് വിളിച്ചവള്‍ നീയല്ലേ? നിനക്കെങ്ങനെ കഴിയുന്നു എന്നെ മറക്കാന്‍....   

നീ പോയതിനു ശേഷം പഴയ ഓര്‍മ്മകള്‍ അയവിറക്കി കൊണ്ട് നമ്മള്‍ ഇരിക്കാറുള്ള ആ കുന്നിന്‍ ചരുവില്‍ പോയിരുന്നു മനസ്സമാധാന ത്തിനായി   നിന്റെ പേരെടുത്തു ഉറക്കെ വിളിക്കും,  എന്റെ കാറല്‍ കേട്ട് അവിടെ മേയുന്ന എരുമകളും, പശുക്കളും അതേറ്റു പാടും. എന്റെ തേങ്ങലുകള്‍ നീ മാത്രം എന്തെ കേള്‍ക്കുന്നില്ല  ? എന്റെ തേങ്ങല്‍ കണ്ടു സഹിക്കാതെ അപ്പുറത്ത് കൂടി പോകുന്ന പട്ടി പോലും ഓരിയിട്ടും കൊണ്ടാ ഓടുന്നത് .

ഞാന്‍ മേടിച്ചു തന്ന വളകളും, ക്യൂട്ടക്സും, മാലകളും ഒക്കെ കാണുമ്പോള്‍ നിനക്കെന്നെ ഓര്മ വരുന്നില്ലേ? അതൊക്കെ മേടിച്ച ബില്ല് കാണുമ്പോള്‍ ഞാന്‍ നിന്നെ ഓര്‍ക്കാറുണ്ട്. ആ ബില്ലിന്റെ അവസാനം കാണുന്ന തുകകള്‍ കാണുമ്പോള്‍ വെറുതെ മോഹിക്കും "ഈശ്വരാ, ഈ കാശിനു എത്ര പൊറോട്ട കഴിക്കാമായിരുന്നു..എങ്കില്‍ അതൊക്കെ "ആരോഗ്യത്തിന്റെ രൂപത്തില്‍" എന്റെ ശരീരത്തു കണ്ടേനെ, ആ കാശ് കൊണ്ട്   , എത്ര ഉണ്ടന്‍ പൊരി മേടിക്കായിരുന്നു, ഒന്നുമില്ലേലും പട്ടിയെ എറിയാനെങ്കിലും ഉപകരിചേനെ..

സ്നേഹമാണ് അഖില സാരമൂഴിയില്‍ എന്ന് ആരോ പാടിയത് നീ കേട്ടിട്ടില്ലേ? സ്കൂളില്‍ പോകാത്തത് കാരണം ഞാന്‍ "കേട്ടിട്ടില്ല", പക്ഷെ "കണ്ടു" ഇന്നലെ കപ്പലണ്ടി പൊതിഞ്ഞ പേപ്പറില്‍ എഴുതിയിരിക്കുന്നത്.. ഏതു വിധേനയും നിനക്ക് ഞാനീ പേപ്പര്‍ അയച്ചു തരാം. അത് വായിച്ചിട്ടെങ്കിലും ഒന്ന് വാ. ഒന്ന് വിളി...

"മാനസമൈനെ നീ വരൂല്ലേ" എന്ന പാട്ടും പാടി ഈ തോട്ടിന്കരയില്‍ കൂടി നടക്കണം എന്നുണ്ട്, പക്ഷെ എരണം കേട്ട ദാരിദ്രവാസികളായ ഒണക്ക കാമുകന്മാര്‍ ആ പാട്ട് പാടി പാടി അതിന്റെ വെല കളഞ്ഞു, 

പറയൂ ഞാനിനി എന്ത് ചെയ്യണം?  എങ്ങുമില്ലേ ഈ സോമശേഖരന് ഒരു  സാന്ത്വനം...
  

ഇതേ സമയം അങ്ങ് ദൂരെ ദൂരെ "ചന്ദ്രമതി" എന്ന നായിക അവളെ കെട്ടിയ "രാജ ശേഖരനെ" "രായേട്ടാ" എന്നും വിളിച്ചു സമാധാനം കെടുത്തുകയായിരുന്നു. രായെണ്ണന്‍ മേടിച്ചു കൊടുത്ത സാരിയില്‍ പൂക്കളുടെ എണ്ണം കുറവെന്നും പറഞ്ഞു ആ മനുഷ്യനെ കൊല്ലാക്കൊല ചെയ്യുവായിരുന്നു


ഈ വിവരം സോമേണ്ണ നെ  ഞാന്‍ എങ്ങനെ അറിയിക്കും ഭഗവാനെ (അവളുടെ കല്യാണം കഴിഞ്ഞു രണ്ടു പിള്ളേ രായി   എന്ന സത്യം) .. വേണ്ട അറിയിക്കേണ്ട.. അറിയിച്ചാല്‍ "കൂടുതല്‍ പൂക്കളുള്ള  " സാരിയുമായി സോമേ ണ്ണ ന്‍ പിന്നെയും ആക്റ്റീവ് ആയാലോ...


അറിയിക്കാതിരുന്നാല്‍ "പത്തു സ്റ്റാറ്റസ് മെസ്സേജു ഇടുന്ന ചിലവല്ലേ   ഉള്ളൂ...."  

No comments:

Post a Comment