Tuesday, October 12, 2010

കമലാസനന്‍ എന്ന ബിസ്സിനെസ്സ് മാഗ്നട്ടും പിന്നെ ദാക്ഷായണിയും

 ഒന്ന് സെര്‍ച്ചി (SEARCH) കളയാം. കമലാസനന്റെ കൈകള്‍ ദ്രുത ഗതിയില്‍ ചലിച്ചു.   തന്റെ കമല്‍ എന്ന പ്രൊഫൈലില്‍ D എന്ന തന്റെ ഭാഗ്യ അക്ഷരം തന്നെ അമര്‍ത്തി. ഹ.. കൊള്ളാല്ലോ. ദാക്ഷായണി . വയസ്സ്  22. യുവതി, അസിസ്റ്റന്റ്‌ ഇന്ജിനീയര്‍. ഹോ ജോലിയും ഉണ്ട്. ഇന്നത്തെ ഫേസ് ബുക്ക് കണി കൊള്ളാമല്ലോ. ഒന്ന് ഞൊട്ടി നോക്കാം. 

ഒരു പേര്‍സണല്‍ മെസ്സേജു തന്നെ കാച്ചാം. "പ്രിയ ദാക്ഷായണി, പ്രൊഫൈല്‍ കണ്ടു, മനോഹരം. എത്ര ലളിതമായ രീതിയില്‍ വിവരിച്ചിരിക്കുന്നു. അത്ഭുതമെന്നു പറയട്ടെ, നമ്മുടെ രണ്ടു പേരുടെയും ഇഷ്ട്ടങ്ങള്‍ ഒരു പോലെ തന്നെ, പാട്ടും,  (ഈശ്വരാ, സംഗീതത്തിന്റെ എ-ബി-സി-ഡി അറിയില്ല എന്ന് ഇവള്‍ അറിയരുതേ ഒരിക്കലും), വായനയും (മംഗളവും  , മനോരമയും അല്ലാതെ വേറെ ഏതെങ്കിലും ഇംഗ്ലീഷ്   വാരികകളുടെ പേര് പഠിച്ചു വയ്ക്കെണ്ടതായിരുന്നു.. നാശം) എല്ലാം. എന്നെ ഒരു കൂട്ടുകാരന്‍  ആക്കിക്കൂടെ.. ???

മിനിട്ട് അഞ്ചു കഴിഞ്ഞു. ഈശ്വരാ, മെസ്സെജിന്റെ മണ്ടയ്ക്ക് അതാ "ചുവപ്പില്‍ വെള്ള 1 " തെളിയുന്നു. ദാക്ഷായണി ആയിരിക്കണേ ഭഗവാനെ..കമലന്‍ ക്ലിക്കി  . രോമം അതാ എഴുന്നേറ്റു പോകുന്നു, ദാക്ഷായണി മറുപടി തന്നിരിക്കുന്നു. "കമല്‍    , എന്റെ ലോകത്തേയ്ക്ക് സ്വാഗതം. ഞാന്‍ ആഡി യിരിക്കുന്നു  . എനിക്കും  ഒരുപാട് ഇഷ്ടമായി . ഞാന്‍  ഇനി മുതല്‍ "കമ " എന്ന് വിളിച്ചോട്ടെ"..

മറുപടി വിട്ടു "ദാക്ഷായണി എന്നെ ഇഷ്ട്ടമുള്ളത് വിളിച്ചോളൂ (എന്ത് പണ്ടാരമെന്നു വേണേലും വിളിച്ചോ എന്ന് എഴുതാന്‍  കൈ തരിച്ചതാ, ശീലം അതാണല്ലോ..) . പകരം ഞാന്‍ "ദാ" എന്ന് വിളിച്ചോട്ടെ???

അതാ മറുപടി

ദാ: പിന്നെന്താ..എന്ത് വേണേലും വിളിച്ചോളൂ 


അതാ ചാറ്റില്‍ ദാക്ഷായനിയുടെ ഇടതു വശത്ത്‌ പച്ച കത്തുന്നു.

കമ - ഹായ്  ദാ..

ദാ- ഹായ് കമ..

കമ- ശോ ഒരുപാടു സന്തോഷമായി ട്ടോ

ദാ-- എനിക്കും


കമ - കല്യാണം കഴിച്ചതാണോ? 

ദാ- കൊള്ളാല്ലോ.. ആദ്യമേ അതാണോ ചോദിക്കുന്നത്? എന്തേ?

കമ- സോറി ട്ടോ,  വെറുതെ ചോദിച്ചതാ, ഞാന്‍ കല്യാണം കഴിച്ചിട്ടില്ല, വയസ്സ് 26  ആയി (ഈശ്വരാ, സ്വപ്നത്തില്‍  പോലും 42  എന്ന ഒറിജിനല്‍ അക്കം എന്റെ ദാ അറിയരുതേ..)‍ .

ദാ.. ഹ ഹ. ഞാന്‍ ചോദിച്ചില്ലല്ലോ, ഒന്നും

കമ- അല്ല ഞാന്‍ പറഞ്ഞെന്നെ ഉള്ളൂ..

ദാ-- കമ എന്ത് ചെയ്യുന്നു?

കമ- ബിസിനെസ്സ് ആണ്. പപ്പായുടെ വലിയ ഒരു കമ്പനി ഒറ്റയ്ക്ക് നോക്കി നടത്തി ഞാന്‍ ക്ഷീണിച്ചു....  (ഈശ്വരാ, കൈതമുക്ക് ജങ്ക്ഷനില്‍ പല വ്യജ്ഞന കട ആണെന്ന് ഇവള്‍ അറിയരുതേ..) കോടികള്‍ സമ്പാ ദിച്ചിട്ട്    എന്താ കാര്യം?  (പുല്ല്... അരി ചാക്ക് അഞ്ചെണ്ണം കടയില്‍ അടുക്കി വയ്ക്കാന്‍ ഗതിയില്ലാത്ത വന്‍ ആണെന്ന് ഇവള്‍ എങ്ങനെ അറിയാനാ ഹ ഹ ) ഒരു മനസ്സമാധാനമില്ല. ഇപ്പോള്‍ തന്നെ നോക്കൂ, കഴിഞ്ഞ ആഴ്ച മേടിച്ച BMW കാറിന്റെ അവസ്ഥ, വെറും 82 ലക്ഷമേ ഉള്ളൂ, എന്നാലും, വീട്ടില്‍ വന്നു നോക്കിയപ്പോഴാ കാണുന്നത്, അതിന്റെ ഉള്ളിലെ "BOSE " മ്യൂസിക്‌ സിസ്റ്റം ഞാന്‍ ഉദ്ദേശിച്ച കളര്‍ അല്ല . എന്ത് ചെയ്യും. ഒരു സമാധാനമില്ല (കളറി നെ  പറ്റി പറഞ്ഞപ്പോഴാ ഓര്‍ത്തത്‌, സൈക്കിള്‍  പെയിന്റ് അടിക്കാന്‍ കൊടുത്തത് മേടിച്ചില്ല, വൈകിട്ട് പോകാം)

ദാ എന്ത് ചെയ്യുന്നു?

ദാ- ഞാന്‍ ഇന്ജിനീയര്‍ ആണ്.

കമ- വീട്ടില്‍ ആരൊക്കെ

ദാ- പപ്പായും മമ്മായും മാത്രം,.

കമ- (ഈശ്വരാ ഒറ്റ മോള്‍.. ശോ.). ഇപ്പോള്‍ എവിടെയാ?

ദാ- വീട്ടില്‍, ഇന്ന് ഞാന്‍ ലീവ് ആണ്. പപ്പായും മമ്മിയും ഒരു മാര്യെജു കൂടാന്‍ പോയി.

കമ- വീട്ടില്‍ ഒറ്റയ്ക്കാണോ ഇപ്പോള്‍?

ദാ- ഉം. എന്തേ?

കമ- ഉം.. ഒന്നുമില്ല ഹി ഹി.

ദാ-- അതെന്താ ഒരു കള്ള ചിരി,

കമ- ഇല്ല ഒന്നുമില്ലെന്നെ..

ദാ-- ഉം മനസ്സിലായി കള്ളന്‍.

കമ- "ദാ" ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ?

ദാ- ഇല്ല. പക്ഷെ ഇപ്പോള്‍ തോന്നുന്നു.

കമ- (ഈശ്വരാ, എന്നെയാണോ?) എന്ത്?

ദാ- പ്രേമിക്കാന്‍. ആരെയും ഇത് വരെ പരിചയപ്പെട്ടില്ല. ആദ്യമായിട്ടാ ഒരാളോട് ഞാന്‍ ഇങ്ങനെയൊക്കെ പറയുന്നത്.

കമ- (ഈശ്വരാ, ഒരു ലൈന്‍ മണക്കുന്നു).. ഞാനും ഇത് വരെ ആരെയും പ്രേമിച്ചിട്ടില്ല, എന്തോ അങ്ങനെ തോന്നിയിട്ടില്ല. (കമലന്‍ ഇത് പറഞ്ഞു നാക്ക് കൊണ്ട് ഒടിഞ്ഞ  കോന്തന്‍ പല്ലില്‍ ഒന്ന് തൊട്ടു, ദാമോദരന്റെ മകള്‍ സുഭാഷിനിയെ നോക്കി കണ്ണ് ഇറു ക്കിയതിനു   അവള്‍ വന്നു ചെരുപ്പൂരി  അടിച്ച വകയില്‍ പകുതി ഒടിഞ്ഞ തന്റെ പല്ലിനെ പ്രേമ പുരസ്സരം നാവാല്‍ തലോടി)  

ദാ.. - അയ്യോ ആരോ ഗെറ്റ് തുറക്കുന്നു. പപ്പായും മമ്മായും  വന്നു എന്ന് തോന്നുന്നു. ഞാന്‍ പോകുവാനേ. പിന്നെ വരാം

കമ- (ആത്മ ഗതം) ശോ..ദാക്ഷായനിയുടെ  പച്ച ബള്‍ബ്‌ അ ണ ഞ്ഞല്ലോ  .. അവള്‍ പോയോ... ഹാ വരാതിരിക്കില്ല. രാവിലെ തന്നെ ഒരു രോമാഞ്ചം  .. പത്തു നാരങ്ങാ പിഴിഞ്ഞ് ഫ്രിഡ്ജില്‍ വയ്ക്കാം. ഉച്ച ആയിട്ടും കടയില്‍ ഒരുത്താനും വരുന്നില്ല സാധനം മേടിയ്ക്കാന്‍

ആരോ വരുന്നുണ്ടല്ലോ..

"രണ്ടു നാരങ്ങാ വെള്ളം".

ഇപ്പൊ തരാം. കമലാസനന്‍  അകത്തേയ്ക്ക് പോയി നാരങ്ങ എടുക്കാന്‍

വന്നവര്‍ സംസാരം തുടര്‍ന്നു.. "അളിയാ, ഇന്നൊരു ഒലിപ്പീരു കേസ് വന്നു ഫേസ് ബുക്കില്‍ . ഒരു കമലാസനന്‍,  വലിയ ടീമാ കേട്ടോ, BWM  ഒക്കെ ഉണ്ട്.എന്റെ  ദാക്ഷായണി പ്രൊഫൈല്‍ കണ്ടു അവന്‍ വീണിട്ടുണ്ട്.  നീ വന്നു നൂണ്‍ ഷോ കാണാന്‍ വിളിച്ച സമയത്ത് ഞാന്‍ അവനോടു പറഞ്ഞു "പപ്പായും മമ്മിയും വന്നു, അത് കൊണ്ട് പിന്നെ വരാമെന്ന്". ഹ ഹ. ഇനി അവന്‍ ഓണ്‍ലൈന്‍ വരുമ്പോള്‍, അവന്റെ ഒലിപ്പീരു ഞാന്‍ ശരിയാക്കുന്നുണ്ട്‌.. ഒന്ന് വിപുലീകരിച്ചാല്‍ പത്തു കാശ് തടയും.. ഹ ഹ,,

അകത്തു കമലാസനന്‍ ഒന്ന് ഞെട്ടി, കയ്യില്‍ നിന്നും പഞ്ചസാര പാത്രം താഴെ വീണു. ഈശ്വരാ, വ്യാഴാഴ്ചയായിട്ടു, ഇരുപത്തെട്ടിന്റെ  പണി കിട്ടിയോ... എന്നിട്ട് ആ പണി തന്നവന്‍ എന്റെ കടയില്‍ തന്നെ വന്നിരിക്കുന്നു.
തളരരുത് കമലാസനാ തളരരുത്, ഇമ്മാതിരി ഫെയ്ക്കുകളെ എത്ര കണ്ടിരിക്കുന്നു, അല്ലെങ്കില്‍ തന്നെ നീയേ ഒരു ഫെയ്ക്ക് അല്ലെ, 42 വയസ്സിനെ 26 ആക്കിയ ബിസിനെസ്സ് മാഗ്നറ്റ്... എന്തായാലും ഈ അഭിനവ ദാക്ഷായനിക്ക് ഒരു "ഉഗ്രന്‍ നാരങ്ങാ വെള്ളം" തന്നെ കൊടുക്കാം,

കമലാസനന്റെ കൈ, അലമാരയിലെ "വിം" ലക്ഷ്യമാക്കി നീങ്ങി, രണ്ടു സ്പൂണ്‍ ഒരു ഗ്ലാസില്‍ തട്ടി. താഴെ വീണ പഞ്ചാസാര പാത്രത്തില്‍ നിന്നും വീണ പഞ്ചസാര തറയില്‍ കിടന്ന  അഴുക്കിന്റെ കൂടെ കോരിയെടുത്തു അതെ ഗ്ലാസിലേയ്ക്ക് തട്ടി, നാരങ്ങാ രണ്ടായി പിളര്‍ന്നു, സ്വന്തം നാക്കില്‍ ആ നാരങ്ങയെ ചേര്‍ത്തു, എന്നിട്ട് ഉമിനീര്‍ മിക്സ്‌ ചെയ്ത ആ നാരങ്ങ ആ ഗ്ലാസിലേയ്ക്ക് പിഴിഞ്ഞു. മറ്റേ ഗ്ലാസ്സില്‍ ഉമി നീര്‍ ചേരാത്ത നാരങ്ങയും പിഴിഞ്ഞു .

പുറത്തു അപ്പോഴും കമ=യുടെ കയ്യില്‍ നിന്നും ഇമ്പോര്‍ട്ട് ചെയ്യേണ്ട സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുകയായിരുന്നു "ദാ" - നാരങ്ങാ വെള്ളം മേടിക്കുമ്പോള്‍, കമ-യുടെയും, ദാ-യുടെയും വിരലുകള്‍ പരസ്പരം സ്പര്‍ശിച്ചു . ദാ- കൂള്‍ ആയിരുന്നു. കമ- ഹോട്ടും.

ആക്രാന്തത്തോടെ ദാ- അണ്ണാ ക്കിലേയ്ക്ക്  ആ നാരങ്ങാ വെള്ളം ഇമ്പോര്‍ട്ട് ചെയ്യുമ്പോള്‍, ചുണ്ടില്‍ ഒളിപ്പിച്ച "ക്രൂര" പുഞ്ചിരിയുമായി കമലാസനന്‍ തിരിഞ്ഞു ഫ്രിട്ജിനു നേരെ. എന്നിട്ട് അതില്‍ നിന്നും തണുത്ത ഒരു സോഡാ എടുത്തു സ്വന്തം അണ്ണാ ക്കിലേയ്ക്ക്  ഒഴിച്ചു. എന്നിട്ട് ഇങ്ങനെ മനസ്സില്‍ ഓര്‍ത്തു.. "ഇന്ന് കൊണ്ട് തീരുമെടാ "ദാക്ഷായണി"  നിന്റെ ഇമ്പോര്‍ട്ടും, ഇന്ജിനീയരിയവും. അവന്റെ അമ്മേടെ ഒരു പാപ്പായും മമ്മായും, ഇനി നീ ഫെയ്ക്ക് അല്ല, "പോക്കാ".

എത്രയായി, ചേട്ടാ രണ്ടു നാരങ്ങാ വെള്ളം?

ശരിക്കും പത്തു രൂപയാണ്, മോന്‍ ആയതു കൊണ്ട് അഞ്ചു രൂപ തന്നാല്‍ മതി. ("ബാക്കി അഞ്ചു രൂപയ്ക്ക് നീ രണ്ടു കോര്‍ക്ക് മേടിച്ചു കയ്യില്‍ വച്ചോ, വീട്ടില്‍ ചെന്നുടന്‍ ആവശ്യം വരും" എന്ന് മനസ്സില്‍ മൊഴിഞ്ഞ്‌ കമലാസനന്‍ അഞ്ചു രൂപ മേടിച്ചു പെട്ടിയിലിട്ടു), തിരിച്ചു ഫേസ് ബുക്കിലെ തന്റെ "കമല്‍" പ്രൊഫൈലി ലേയ്ക്ക് മടങ്ങി..

"സംഭവ ബഹുലമായ തന്റെ ഭാവി സായാഹ്നത്തെ  കുറിച്ച് ഓര്‍ക്കാതെ ദാക്ഷായനിയും കൂട്ടുകാരനും നടന്നു നീങ്ങി

No comments:

Post a Comment