Sunday, October 17, 2010

വിശാലാക്ഷി - YPC 320

കുമാരേട്ടനല്ലേ? 

(ഈശ്വരാ  കിളി നാദം.. ഈ പതിനൊന്നര മണിക്ക് ആരാണാവോ ഈ വഴിയില്‍ എന്നെ വിളിക്കുന്നത്‌??)
അതെ...ആരാ മനസ്സിലായില്ലല്ലോ..എന്നെ അറിയുമോ?

കുമാരേട്ടാ, ഞാന്‍ അങ്ങയുടെ ഒരു ഫാന്‍ ആയിരുന്നു രാമച്ചം വിള സ്കൂളില്‍. എന്നെ ഓര്‍ക്കുന്നില്ലേ?

അതെയോ?
(ദൈവമേ, ഞാന്‍ പഠിച്ച എല്‍പി സ്കൂളില്‍ ഉണ്ടായിരുന്ന പെണ്ണാണോ ഇത്??)
എന്താ പേര്?

വിശാലാക്ഷി. 

ശോ.. ഓര്‍ക്കുന്നില്ല. 

ഞാന്‍ ഓര്‍ക്കുന്നു. എനിക്കൊരിക്കലും മറക്കാനാകില്ല. വള്ളി നിക്കറും വള്ളി ബാഗും പിടിച്ചു പ്രൌഡിയോടെ യുള്ള ചേട്ടന്റെ ആ വരവ്. ശോ, ഓര്‍ക്കുമ്പോള്‍ ഇപ്പോഴും രോമാഞ്ചം . അറിയാമോ, ആ വസുമതിയോടു ഞാന്‍ വഴക്കിട്ടിട്ടുണ്ട്, അവള്‍ക്കു ചേട്ടനെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍..

(ഈശ്വരാ എന്തൊക്കെയാണ് ഞാന്‍ ഈ കേള്‍ക്കുന്നത്, പഠിച്ച എല്ലാ ക്ലാസിലും ഒന്നില്‍ കൂടുതല്‍ കൊല്ലം ഇരുന്നു പഠിച്ചിട്ടും ഇല്ലാത്ത കാമുകിമാര്‍, ഈ പ്രായത്തില്‍ ഉണ്ടെന്നു അറിയുന്നത് എത്ര രോമാഞ്ചജനകം  ആണ്...നന്ദി ഭഗവാനെ നന്ദി..വിശാലാക്ഷി എങ്കില്‍ വിശാലാക്ഷി  )
വിശാലം, ഞാന്‍ അങ്ങനെ വിളിച്ചോട്ടെ.?

ഹോ... ഈ വിളി ഈ വായില്‍ നിന്ന് കേള്‍ക്കാന്‍ ഞാന്‍ എത്ര കൊതിച്ചിരുന്നു കുമാരേട്ട..

വിശാലം

കുമാരേട്ടാ

വിശാ

കുമാ

വി

കു

മതി ഇനി കുറയ്ക്കരുത്... 
ഇനി   കുറയ്ക്കാന്‍  ഒന്നും ബാക്കിയില്ല കരളേ...

വിശാലം എന്താ ഈ സമയത്ത് ഇവിടെ?

കുമാരേട്ടന്‍ എന്താ ഇവിടെ?

ഞാന്‍ ഒരു നാടകം കാണാന്‍ പോയതാ വിശാലം

ഏതു നാടകം?

കെടാമംഗലം "ജമ്ബുലിന്ഗം" തിയെട്ടെഴ്സിന്റെ ഏറ്റവും പുതിയ നാടകം "നില്ലെടീ മുതുക്കീ".

ആഹാ.. എങ്ങനുണ്ടായിരുന്നു നാടകം?

യമണ്ടന്‍. ചിരിച്ചു ചിരിച്ചു വയറു വിശക്കുന്നു.

ഹ ഹ. എനിക്കും വിശക്കുന്നു.

എന്റെ കയ്യില്‍ ബിരിയാനിയുണ്ട് വേണ്ടോ?

കുമാരേട്ടന്‍ എന്ത് തന്നാലും ഞാന്‍ കഴിക്കും. സ്നേഹത്തോടെ തന്നാല്‍ വേണേല്‍ ഞാന്‍ അമൃതും കുടിക്കും.
(ഈശ്വരാ, ആശിച്ചു മേടിച്ച ബിരിയാണി ഈ പണ്ടാരം പെണ്ണ് മുഴുവന്‍ അങ്ങ് താങ്ങിയാല്‍, ഞാന്‍ എന്തെടുത്തു കഴിക്കും? പ്രേമത്തിനു വിശപ്പ്‌ ഉണ്ട് എന്നു ഇപ്പോഴാ പിടി കിട്ടിയത്..)

എനിക്ക്  ദാഹിക്കുന്നു കുമാരേട്ടാ 

(പിശാചേ, ബിരിയാണി ദഹിച്ചോ ഇത്ര വേഗം????..വേണ്ട ചോദിക്കേണ്ട, അവള്‍ പ്രേമം കട്ട്‌ ചെയ്താലോ..)
ദാഹമോ? വിശാലത്തിനോ? ഇപ്പോഴോ?

അതെ കുമാരേട്ടാ. തൊണ്ട വരളുന്നു. 

ശോ അടുത്തു കടയൊന്നും കാണുന്നില്ലല്ലോ. ഒരു തെങ്ങ് പോലും ഇല്ല ഇവിടൊന്നും. ആകെ കാണുന്നത് ആ ഒരു കരിമ്പന  മാത്രം. അതില്‍ വല്ല  പന ന്തേ ങ്ങയും    ഉണ്ടോ  എന്നു നോക്കാം   

വരൂ കുമാരേട്ട, നമുക്ക് അങ്ങോട്ട്‌ പോകാം. 

വിശാലം എങ്ങോട്ട് വിളിച്ചാലും ഈ കുമാരേട്ടന്‍ വരും. അത് കട്ടായം
ശോ, വിശാലം, ഒരു തേങ്ങ  പോലും ഇല്ല. ഇനി എന്ത് ചെയ്യും?

കുമാരേട്ടാ, അഞ്ചര ലിറ്റെര്‍ രക്തം ഒരു മനുഷ്യന്റെ ശരീരത്തില്‍ ഉണ്ട് എന്നാണു ബയോളജി സാര്‍ പഠിപ്പിച്ചിട്ടുള്ളത്‌..

എന്താ വിശാലം അത് ഇവിടെ പറയുന്നത്?

അല്ല, കുമാരേട്ടാ, ഈ വിശാലത്തിന്റെ   ദാഹം തീര്‍ക്കാന്‍ കുമാരേട്ടന് രക്തം തന്നു കൂടെ...

രക്തമോ, വിശാലം രക്തം കുടിക്കാ രുണ്ടോ ?

പണ്ട് കുടിക്കില്ലായിരുന്നു, പക്ഷെ, പെരുമണ്‍ പാലത്തില്‍ നിന്നും ഐലന്ഡ് എക്സ്പ്രസ്സ്‌ താഴെ വീണപ്പോള്‍, ടിക്കറ്റ്‌ എടുക്കാതെ കയറിയ ഞാനും ഉണ്ടായിരുന്നു അതില്‍. അന്ന് വയറു നിറയെ വെള്ളം കുടിച്ചു ഞാന്‍ കായലിന്റെ അടിയില്‍ തന്നെ വള്ളിയില്‍  കുരുങ്ങി കിടന്നു, പൊങ്ങി യതെ ഇല്ല എന്നു "വീട്ടുകാര്‍ നെഞ്ചത്തടിച്ചു കരഞ്ഞത് ഞാന്‍ ഈ പനയുടെ മണ്ടയ്ക്കിരുന്നാ കേട്ടത്". അതിനു ശേഷം ഞാന്‍ വെള്ളം കുടിക്കാറെ  ഇല്ല, വെറുത്തു പോയി..  ഇപ്പൊ നമ്മുടെ "അസ്സോസ്സിയേഷന്‍" പറയുന്നത്, മനുഷ്യര്‍ കുടിക്കുന്ന ഒരു സാധനവും കുടിക്കരുത്, രക്തം മാത്രമേ കുടിക്കാവൂ, എന്ന്. ശരിക്കും നമ്മുടെ "YPC " യില്‍ പറയുന്നത് ഇങ്ങനെ ആരോടും കൊഞ്ചാനും കുഴയാനും  നില്‍ക്കാതെ നേരിട്ട് കേറി അങ്ങ് കുടിച്ചോണം എന്നാ,..

കേട്ടിട്ട് ശര്‍ദ്ദിക്കാന്‍ തോന്നുന്നു. YPC യോ ? അതെന്താ...

യക്ഷി പീനല്‍ കോട് 

എന്റമ്മോ, വിശാലം? നീ? യക്ഷി?

അതെ കുമാരേട്ടാ, കുമാരേട്ടനെ  വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടപ്പോള്‍, ഞാന്‍ YPC യും മറന്നു , ആര്‍ട്ടിക്കിള്‍  320 (കൊഞ്ചല്‍ കുഴയല്‍ ശിക്ഷാര്‍ഹം) മറന്നു. നമ്മുടെ മുദ്രാവാക്യമായ "ചുണ്ണാ മ്പുണ്ടോ?  "മറന്നു, പകരം ബിരിയാണി ചോദിച്ചു, പ്രേമത്തിനു കണ്ണും മൂക്കും ഇല്ല കുമാരേട്ടാ 

എന്റെ അമ്മോ, ആരേലും എന്നെ രക്ഷിക്കണേ...? എന്നെ യക്ഷി പിടിച്ചേ...

കുമാരേട്ടാ, എന്താ ഇത്, ഇങ്ങനെ കിടന്നു അലറാതെ, എനിക്ക് പേടിയാവും, ഞാന്‍ കുമാരേട്ടന് വേണ്ടി ഒരു പാട്ട് പാടട്ടെ, എന്നിട്ട് കുടിച്ചോളാം
"നിലാവിന്റെ  പൂങ്കാവില്‍, നിശാ പുഷ്പ ഗന്ധം.. കിനാവിന്റെ തേന്മാവില്‍ രാപ്പാടി പാടി.. കുമാരേട്ടാ...

എന്റമ്മോ...

No comments:

Post a Comment