Saturday, October 30, 2010

തമ്പുരാന്റെ വിങ്ങല്‍

 ചായകുടിയും കഴിഞ്ഞു തമ്പുരാന്‍ തന്റെ ചാര് കസേരയില്‍ ചാഞ്ഞിരുന്നു

എന്തോ ഒരസ്വസ്ഥത.. ഉള്ളു വിങ്ങി പൊട്ടുന്ന പോലെ..
പരദേവതയെ മനസ്സാല്‍ ഭജിച്ചു..
കുളിചിട്ട്  ഒന്ന്    തൊഴുതാല്‍ നേരെയാവും എന്ന് മനസ്സ് പറഞ്ഞു.
പള്ളി നീരാടുമ്പോഴും ഉള്ളിലൊരു വിങ്ങല്‍ തന്നെ. നീരാടി കഴിഞ്ഞു വിളക്ക് കത്തിച്ചു നന്നായി പ്രാര്‍ത്ഥിച്ചു..
ഉള്ളിലിരുന്നു ആരോ മന്ത്രിക്കും പോലെ,, "എടുക്കൂ ആ ലാപ്ടോപ്, പകരൂ ഈ വിങ്ങല്‍ അതിലേക്ക്"...


അങ്ങനെ കുറെ മിനിട്ടുകള്‍ തന്നെ   കഷ്ട്ടപ്പെടുത്തിയ ആ വിങ്ങല്‍  തമ്പുരാന്‍
 ലാപ് ടോപ്പിലേക്ക് പകര്‍ത്തി


" ആരു നിന്‍ കാമുകി, ആരു നിന്‍ പ്രേയസി
ആരു നിന്‍ ഹൃദയ തുടിപ്പെന്നു ചൊല്‍ക നീ
നിന്നോടിണങ്ങുവാന്‍   ഉണ്ടൊരു പാട് പേര്‍
നിന്നെ പോല്‍ ആദരണീയരാം   കൂട്ടുകാര്‍
നിറത്തിലും ഗുണത്തിലും  പേരേറെ യുള്ളവര്‍
എങ്കിലും നിന്നെ കുറിച്ചു  ചൊല്ലുമ്പോഴും
എങ്കിലും   നിന്നെ സ്തുതിച്ചു പാടുമ്പോഴും
നാവില്‍ വരുന്നൊരു പേരൊന്നു  മാത്രം
"ചമ്മന്തീ" നീ തന്നെ ദോശയ്ക്ക് കൂട്ട്
"ചമ്മന്തീ" നീ തന്നെ ദോശയ്ക്ക് പ്രേയസി
ഹൃദയത്തുടിപ്പാണ്  നിങ്ങള്‍ ഇരുവരും
 "ശ്രീവത്സം" വാഴുമാ തമ്പുരാനെന്നെന്നും".


ഈ "വിങ്ങല്‍" വായിച്ച് "മിനി ചേച്ചി" ചട്ടുകം കയ്യില്‍ എടുക്കുന്നത് ഇവിടിരുന്നു തമ്പുരാന്  കാണാം. സത്യമല്ലേ മിനി ചേച്ചീ..!!!!!!!!!!!!!!ഹ ഹ ഹ

ഈ തമ്പുരാന്റെ ഒരു കാര്യം.

No comments:

Post a Comment