Sunday, October 24, 2010

"അമാവാസിയിലെ പൌര്‍ണമി" - തങ്കപ്പന്‍ ഞാറ്റടി മുക്ക്

തങ്കപ്പന്‍ ആഞ്ഞു ആഞ്ഞു എഴുതി തുടങ്ങി.. നാളെ കൊടുക്കേണ്ട തുടരന്‍ നോവല്‍ ആണ്. നാളെ കൊടുത്തില്ലെങ്കില്‍ "മഹിളാ മണികളുടെ ഹൃദയ തുടിപ്പായ" ""പിച്ച ചട്ടി" വാരികയിലെ "ഗര്‍ജിക്കുന്ന സിംഹം" ആയ ഈ "തങ്കപ്പന്‍ ഞാറ്റടി മുക്കിനെ" ആ എഡിറ്റര്‍ പിശാചു രായെന്ദ്രന്‍ ഒരു ദാക്ഷിണ്യമില്ലാതെ വിളിക്കുന്ന പുളിച്ച "മറുനാടന്‍ ഭാഷ പ്രയോഗങ്ങള്‍" ഓര്‍ക്കുമ്പോള്‍ കയ്യുടെ സ്പീഡ് കൂടുന്നു...

"കുറ്റാ കൂരിരുട്ട്.. അന്ന് "കറുത്ത വാവായിരുന്നു". ആകാശത്തു പൂര്‍ണ ചന്ദ്രന്‍ വെട്ടി തിളങ്ങി. അത് കണ്ടു അസൂയപൂണ്ട നക്ഷത്രങ്ങള്‍ തിളങ്ങി തിളങ്ങി പണ്ടാരമടങ്ങി  . ഞാന്‍ ഫസ്റ്റ് ഞാന്‍ ഫസ്റ്റ് എന്ന രീതിയില്‍ അവ കത്തി കൊണ്ടിരുന്നു,

"അശ്വാരൂഡരായ"  നാല് ചെറുപ്പക്കാര്‍  ഒരു "നീല മാരുതി കാറില്‍" അവിടെ വന്നിറങ്ങി. അവിടെങ്ങും "ദുഃഖം" തളം കെട്ടി കിടപ്പുണ്ടായിരുന്നു.   അവര്‍ അതില്‍ ചവിട്ടാതെ മുന്‍പോട്ടു നീങ്ങി. പെട്ടെന്ന് ഒരു നിലവിളി കേട്ടു.. "ഹയ്യോ" .... എന്നെ പൂച്ച മാന്തിയെ, രക്ഷിക്കണേ.. . അവര്‍ അത് വക വച്ചില്ല.  കാരണം അവര്‍ക്ക് ചെയ്തു തീര്‍ക്കേണ്ട മറ്റൊരു ജോലിയുണ്ടായിരുന്നു. ടണ്‍ ട ഡാന്‍..

ഡോക്ടര്‍ ബാലചന്ദ്രന്റെ കാല്‍ "ആക്സിലേറ്ററില്‍" ഞെരിഞ്ഞമര്‍ന്നു. കാര്‍ ഒരു ഞരക്കത്തോടെ നിന്നു. ******** "ടമാര്‍" ******* 
ഡോക്ടര്‍ തന്റെ പോക്കറ്റില്‍ നിന്നും തോക്ക്  പുറത്തെടുത്തു. കുറ്റി ക്കാട്ടില്‍ ഒളിച്ചു നിന്നിരുന്ന ആ നാല് പേരെ നോക്കി "രണ്ടു വട്ടം" നിറയൊഴിച്ചു. "സൈലന്‍സര്‍  ഘടിപ്പിച്ച" തോക്കില്‍ നിന്നും, ചെവി പൊട്ടുമാറു  ശബ്ദം പുറത്തു വന്നു "ട്ടെ ട്ടെ ട്ടെ ട്ടെ", ആകാശത്തു കൂടി വര്‍ക്കല ലക്ഷ്യമാക്കി പറന്നു കൊണ്ടിരുന്ന നാല് കാക്കകള്‍ വെടിയേറ്റ്‌ ആ ചെറുപ്പക്കാരുടെ പുറത്തു വീണു. ഞെട്ടി തരിച്ച ആ ചെറുപ്പക്കാര്‍ പിറകോട്ടു നോക്കാതെ ഓടി. അടുത്തു കണ്ട പ്ലാവിന് പിന്നില്‍ ഒളിച്ചു.
"ബ്ലഡി ഹെല്‍" ഇപ്പ്രാവശ്യവും അവന്മാര്‍ രക്ഷപ്പെട്ടു ഇനിയും വരും അവന്മാര്‍ തേങ്ങ കക്കാന്‍. കാണിച്ചു കൊടുക്കുന്നുണ്ട്  . അള്ള്‌ വയ്ക്കും ഞാന്‍.
ബാലചന്ദ്രന്‍ തിരിച്ചു കാറില്‍ കയറി. ബ്രേക്കില്‍ ആഞ്ഞു ചവിട്ടി, കാര്‍ ചീറി പാഞ്ഞു.

കാറ് മറയേണ്ട താമസം. ആ ചെറുപ്പക്കാര്‍ പതുക്കെ എഴുന്നേറ്റു. എന്താ ഒരു മണം. ഹേ.. ചക്ക പഴുത്തു നില്‍പ്പുണ്ടോ.. ഇന്നിനി തേങ്ങ വേണ്ട.. ചക്ക പ്പഴം  കഴിക്കാം,.

പെട്ടെന്ന് ഒരു ചിലങ്ക കരയുന്ന ശബ്ദം അവര്‍ കേട്ടു. ച്ലിം ച്ലിം, ച്ലിം,, പാലപ്പൂവിന്റെ മണം. ആരാ അവിടെ.. ?
അമ്പലത്തില്‍ എഴുന്നള്ളിക്കാന്‍ കൊണ്ട് പോകുന്ന ആനയാടാ. വിട്ടേക്ക്.. ഓ.. ഐ സീ

പക്ഷെ അവര്‍ അറിയാതെ അവരെ തന്നെ നിരീക്ഷിച്ചു കൊണ്ട് ഒരാള്‍ അവര്‍ക്ക് പിറകില്‍ കുറച്ചു അകലത്തായി നില്‍പ്പുണ്ടായിരുന്നു. അയാളുടെ കയ്യില്‍ വെട്ടി തിളങ്ങുന്ന കത്തിയും, ചുണ്ടില്‍ കത്തുന്ന കാജാ ബീഡിയും.  ഏതു നിമിഷവും എന്തും സംഭവിക്കാം. ടിടിക് ടിടിക് ടിടിക്...

(തുടരും)

No comments:

Post a Comment